കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗ്രാമീണരെ വെടിവെച്ച് കൊന്ന സുരക്ഷാ സേനക്കെതിരെ പൊലീസ് കേസ് എടുത്തു. ‘21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്കെതിരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. നാഗാ വിഘടനവാദികള്‍ ആണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം.
സുരക്ഷാ സേനയുടെ വെടിയേറ്റ് 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു കൊല്ലപ്പെട്ടവരെല്ലാം കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ്. ശനിയാഴ്ച വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ പ്രതിഷേധം ശക്തമാണ്. പ്രകോപിതരായ ഗ്രാമവാസികൾ സുരക്ഷാ സേനയുടെ നിരവധി വാഹനങ്ങൾ കത്തിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവയ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗ്രാമീണർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഉത്സവത്തിൽ നിന്ന് ആറ് ഗോത്രസംഘടനകൾ പിൻമാറി. മ്യാൻമർ താവളമാക്കിയ തീവ്രവാദികളുടെ സാന്നിധ്യമുള്ള അതിർത്തി ജില്ലയാണു മോൺ. വെടിവയ്പിൽ ഖേദം പ്രകടിപ്പിച്ച സൈന്യം, സേനാതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.