LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്റെ വാക്കുകളെ നിങ്ങള്‍ പേടിക്കുന്നതെന്തിനാണ്? - ബിനീഷ് കോടിയേരി

തിരുവനന്തപുരം: തനിക്കെതിരെ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി ബിനീഷ് കോടിയേരി. മാസ് റിപ്പോര്‍ട്ടിംഗ് കാരണം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആക്കിയെന്നും ബിനീഷ് പറയുന്നു. പറയാനുളള കാര്യങ്ങള്‍ ഇനിമുതല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെക്കുമെന്നും വ്യാജ പ്രൊഫൈലുകളെ സൂക്ഷിക്കണമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

'എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളോട് പേടി, നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കു. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ച് കളയുന്നു. എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു. എന്തൊക്കെയാണ്? എന്തിനാണ് !' - ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി നിലവില്‍ മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം കൊച്ചിയിലാണ് ബിനീഷിന്റെ പുതിയ ഓഫീസ്. നേരത്തെ വക്കീലാകാനുളള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബിനീഷ് കളളപ്പണക്കേസില്‍ കുടുങ്ങിയതും ജയിലിലായതും. മൂവരും 2006-ല്‍ എന്‍റോള്‍ ചെയ്ത് ഇറങ്ങിയവരാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More