ഡൽഹിയിലെ നിസ്സാമുദ്ദീനില്‍ നടന്ന ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍. മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ നിരീക്ഷണത്തിലാണ്.
തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ ആകെ 3000 ത്തോളം പേർ പങ്കെടുത്തതായണ് നിഗമനം. തമിഴ്നാടിൽ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. വിദേശ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇന്തൊനേഷ്യയിൽ നിന്ന് വന്ന 11 പേർ രോഗബാധിതരാണ്. 6 അൻഡമാൻ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി നിസാമുദ്ദിനും പരിസരവും പൊലീസ് സീൽ ചെയ്തു. ഇവിടെ ലോക്ഡൗൺ കർശനമാക്കിയിട്ടുണ്ട്. യോഗം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.