ഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ വി ഐ പി കളുടെ സുരക്ഷക്ക് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്‍റെ വനിത കമാന്റോകളും. ആദ്യമായാണ് സി ആര്‍ പി എഫിന്‍റെ വനിതാ വിഭാഗത്തിന് വി ഐ പികള്‍ക്ക് സുരക്ഷായൊരുക്കുന്നതിന് അനുവാദം ലഭിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരെ നിയമിക്കുക. സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി വനിതാ കമാന്‍ഡോകള്‍ക്ക് പ്രത്യേക പരീശീലനവും നല്‍കിയിട്ടുണ്ട്. 32 വനിത കമാന്റോകളാണ് പ്രത്യേക പരീശീലനം പൂര്‍ത്തിയാക്കിയത്. ജനുവരി മുതൽ ഇവരെ വിഐപി സുരക്ഷയിൽ വിന്യസിപ്പിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വനിതാ കമാന്‍ഡോകളെ സുരക്ഷക്കായി വിന്യസിപ്പിക്കും. രാജ്യത്ത് ഒരു വി ഐ പി യാത്ര ചെയ്യുമ്പോള്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ സുരക്ഷാ ചുമതല സി പി ആര്‍ എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.