ബംഗളുരു: 2023-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമം പിന്‍വലിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മതപരിവര്‍ത്തന നിരോധന ബില്‍ നിയമമായി മാറുകയാണെങ്കില്‍ അതും കോണ്‍ഗ്രസ് പിന്‍വലിക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. തങ്ങള്‍ ഭൂരിപക്ഷമാണെന്ന മിഥ്യാ ധാരണയിലാണ് ബിജെപി. ഒരു സമുദായത്തിനുവേണ്ടിയല്ല, ഒരു സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് അവര്‍ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ബുദ്ധിമുട്ടിലായത് ഹിന്ദു കര്‍ഷകരാണ്- ഡി കെ ശിവകുമാര്‍ പറഞ്ഞു.
'ഗോവധ നിരോധന നിയമം മുസ്ലീങ്ങളെ മാത്രമാണ് ബാധിച്ചിരിക്കുക എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദു കര്‍ഷകര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ നിയമമാണ് ഗോവധ നിരോധനം. പ്രായമായതും വയലിലെ ജോലികള്‍ ചെയ്യാന്‍ ശേഷിയില്ലാത്തതുമായ പശുക്കളെ അറവുകാര്‍ക്ക് വിറ്റ് അവർ മുപ്പതിനായിരവും നാല്‍പ്പതിനായിരവും വരെ സമ്പാദിച്ചിരുന്നു. നിയമം വന്നതോടെ അവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്- ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതപരിവര്‍ത്തന നിരോധന ബില്ലിനെ കോണ്‍ഗ്രസ് നിയമസഭയില്‍ എതിര്‍ക്കുമെന്നും ബില്ല് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനാവുകയെന്ന് ഡി കെ ശിവകുമാര്‍ ചോദിച്ചു.