LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഫ്രി തങ്ങൾക്ക് ഉണ്ടായ വധഭീഷണിയെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം എന്ത് കൊണ്ട് തയ്യാറാകുന്നില്ല - എ എ റഹിം

മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്‍റ്  ജിഫ്രി തങ്ങൾക്ക് നേരെ ഉണ്ടായ ഹീനമായ വധഭീഷണിയെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം എന്ത് കൊണ്ടാണ് തയ്യാറാകാത്തതെന്ന് എ എ റഹിം. ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിനെ നിസ്സാരവൽക്കരിച്ച ശ്രീ കുഞ്ഞാലിക്കുട്ടിയും ഗുണ്ടാസംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല. എന്നാൽ, ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു. കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറിയെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഔട്ട്ഡേറ്റഡ് ആയ കല്ലായി നാക്കും, ഔട്ട്ഡേറ്റഡ് ആകാൻ പോകുന്ന ലീഗും.

മുഖ്യമന്ത്രിയെ മുതൽ മുതിർന്ന മതപണ്ഡിതരെവരെ തെറിവിളിക്കുന്ന ക്രിമിനൽ സംഘമായി ലീഗ് മാറി. അധമമായ ജാതിവെറി കൊണ്ട് നടക്കുന്ന സംഘപരിവാറിൽ നിന്നും കേൾക്കുന്ന വംശീയാധിക്ഷേപ മുദ്രാവാക്യം ലീഗിനെ സ്വാധീനിക്കുന്ന കാലം വന്നിരിക്കുന്നു. മതാധിഷ്ടിത രാഷ്ട്രീയപാർട്ടി എന്ന അവസ്ഥയിൽ നിന്ന്, ഒരു മതമൗലികവാദ സംഘടനയായി ലീഗ് പരിണാമം പ്രാപിച്ചിരിക്കുന്നു. ഇനി തീവ്രവാദ നിലപാടുകളിലേയ്ക്ക് മ്യൂട്ടേഷൻ സംഭവിക്കുന്ന ഘട്ടമാണ്. ജമാഅത്തെഇസ്ലാമിവൽക്കരിക്കപ്പെട്ട മുസ്ലിംലീഗ് മതമൗലികവാദത്തിന്റെ ബ്രാൻഡ്അമ്പാസിഡർ ആയിക്കഴിഞ്ഞു.

ഭരണഘടനാപരമായി അംഗീകരിച്ച സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നത് വ്യഭിചാരമാണ് എന്ന് പറയുന്നത്,ഭരണഘടയ്ക്കെതിരായ ശബ്ദമാണ്."മനുഷ്യനിർമ്മിതമായ ഭരണഘടനയും,മനുഷ്യനിയന്ത്രിതമായ ഭരണകൂടവും അനിസ്ലാമികമാണെന്നും അതിനെ അനുസരിക്കരുതെന്നും"പറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയുടെ ശബ്ദമായിരുന്നു 'കല്ലായിയിലൂടെ'കടപ്പുറത്തു കേട്ടത്.'ലീഗ് വിട്ടുപോകുന്നവർ സമുദായം വിട്ടുപോകുന്നു'എന്ന് പറഞ്ഞവർ മനസ്സിലാക്കേണ്ടത്,അഴിമതിയും കൊള്ളയും നടത്തുന്നവരെക്കുറിച്ചാണ് പ്രവാചകൻ "അവർ ഇസ്ലാമിൽപെട്ടവരല്ല"എന്ന് പറഞ്ഞത്.

ലീഗിന്റെ വർഗീയ നിലപാടുകളോട് 'സലാം'പറഞ്ഞിറങ്ങി മതനിരപേക്ഷമായ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവർക്കല്ല, ഇത് പറഞ്ഞ ഷാജിയ്ക്കാണ് ആപ്രയോഗം കൂടുതൽ ചേരുക.ഇസ്ലാം മത വിശ്വാസികൾക്കിടയിൽ നിന്നും പണ്ഡിതരിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടും, പറഞ്ഞ കാര്യങ്ങൾ അറബി രാജ്യത്തു പോയി വീണ്ടും ആവർത്തിക്കുകയാണ് ഷാജി. അറേബ്യൻ രാജ്യങ്ങൾ ഷാജിയുടെയും ലീഗിന്റെയും ഒക്കചങ്ങായിമാരായ  ജമാഅത്തെ ഇസ്ലാമിയെയും,പോപ്പുലർ ഫ്രണ്ട് പോലുള്ള മതമൗലികവാദ,തീവ്രവാദ സംഘടനകളെയും, അത്തരം ആശയങ്ങളെയും ശക്തമയി വിലക്കിയത് മറന്നുപോകരുത്.

മതമൗലികവാദവും തീവ്ര നിലപാടുകളും അറേബ്യൻ രാജ്യങ്ങൾ ഒരല്പം പോലും പ്രോത്സാഹിപ്പിക്കുന്നില്ല.അവർപോലും അകറ്റിനിർത്തിയ വിനാശകരമായ ആശയങ്ങളിലാണ് ജനാധിപത്യ മതേതര രാജ്യത്ത്, മുസ്ലിം ലീഗ് ഇന്ന് അഭയം പ്രാപിച്ചിരിക്കുന്നത്. മുസ്ലിംലീഗ് തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിരിക്കുന്നു.ഇനി ഒരിക്കൽക്കൂടി ഇതേ അനുഭവം ഉണ്ടായാൽ...!??? ലീഗ്,രാഷ്ട്രീയആത്മഹത്യ ചെയ്യേണ്ടിവരും എന്നുറപ്പ്.അധികാരവും,അഴിമതിയും നടത്താതെ ലീഗിന് മുന്നോട്ട് പോകാനാകില്ല. പള്ളികളിൽ വിദ്വേഷ പ്രചരണം നടത്താനുള്ള ലീഗിന്റെ അപകടകരമായ ശ്രമത്തെ തകർത്ത പണ്ഡിതർക്കെതിരെയും വിയോചിക്കുന്നവർക്കെതിരെയും 

നിന്ദ്യമായ അക്രമമാണ് ലീഗ് അഴിച്ചുവിട്ടിരിക്കുന്നത്.ആദരണീയനായ ജിഫ്രി മുത്തുക്കോയ തങ്ങളെ  വധിക്കുമെന്ന് ഭീഷണി മുഴക്കുന്നു.മുൻപ് മുഈനലി തങ്ങളെ പച്ചത്തെറി വിളിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ശിഷ്യനെ നമ്മൾ കണ്ടത് സി എച്ചിന്റെ പേരിലുള്ള ലീഗ് ഓഫീസിൽ വച്ചാണ്.തീവ്രവാദ സംഘമായി ക്രമേണെ ലീഗ് മാറുന്ന കാഴ്ചയാണിത്. ജിഫ്രി തങ്ങൾക്ക് നേരെ ഉണ്ടായ ഹീനമായ വധഭീഷണിയെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം എന്ത് കൊണ്ട് തയ്യാറായില്ല?സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ പഴിച്ച ശ്രീ പി എം എ സലാമും, 'ഇതൊന്നും വലിയ കാര്യമല്ല,ഞങ്ങൾക്കൊക്കെ  സ്ഥിരം വരാറുള്ളതാണ്'എന്ന്പറഞ്ഞു, ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിനെ നിസ്സാരവൽക്കരിച്ച ശ്രീ കുഞ്ഞാലിക്കുട്ടിയും,ഗുണ്ടാസംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു. എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല,അണികളെയും,വർഗീയവൽക്കരിക്കപ്പെട്ട ക്രിമിനൽസംഘങ്ങളെയും ലീഗ് നിലയ്ക്ക് നിർത്തുന്നില്ല?.ലീഗ് മാത്രമല്ല,ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല.എന്നാൽ,ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു. കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറി.

അക്രമവും തിണ്ണമിടുക്കും കൊണ്ട് വിജയിക്കാമെന്ന് ലീഗ് കരുതണ്ട.പണ്ഡിതരെ തെറിവിളിക്കാൻ  'കല്ലായിമാരെ'വാടകയ്‌ക്കെടുക്കുന്ന പരമ്പരാഗത സമ്പ്രദായം അവസാനിപ്പിക്കുന്നതാണ് നല്ലത്.വിയോജിപ്പുള്ളവരെ അസഭ്യം പറയാൻ വാടകയ്ക്ക് കൊടുക്കുന്ന 'കല്ലായി നാക്കുകൾ' ഔട്ട് ഡേറ്റഡ് ആയി എന്ന് ലീഗ് മനസ്സിലാക്കുന്നത് നല്ലത്.കെ എം ഷാജി,സ്ഥിരമായി ഉപയോഗിക്കുന്ന 'കല്ലായിമോഡൽ നാക്ക്' കൂട്ടത്തിലുള്ള കൂടുതൽപേർ ഉപയോഗിക്കട്ടെ എന്നാണ് ലീഗ് ഇപ്പോൾ കരുതുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജമാത്തെഇസ്‌ലാമിവൽക്കരിക്കപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സാകട്ടെ ലീഗിന്റെ തടവറയിലും. ജിഫ്രി തങ്ങൾക്കെതിരായ വധഭീഷണിയിലും അധിക്ഷേപത്തിലും ഒരക്ഷരം കോൺഗ്രസ്സ് മിണ്ടിയിട്ടില്ല.സമാദരണീയനായ ഒരു പണ്ഡിതന് നേരെ ആക്ഷേപം നടക്കുമ്പോൾ അതു ശരിയല്ലെന്ന് തള്ളിപ്പറയാനും അക്രമിസംഘങ്ങളെ  ഒറ്റപ്പെടുത്താനും കഴിയാത്ത വിധം കോൺഗ്രസ്സ് ലീഗിന് വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More