കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദ വി ഐ പിയെ തിരിച്ചറിഞ്ഞു. നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനുമുന്‍പാകെ ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞത്. കോട്ടയം ജില്ലക്കാരനായ വ്യവസായ പ്രമുഖനാണ് വിവാദ വി ഐ പി എന്നാണ് ലഭിക്കുന്ന സൂചന.
നടിക്കെതിരായ ആക്രമണം നടന്നതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു വി ഐ പി ആണ് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപുമായി ബന്ധമുള്ള വി ഐ പി കളുടെ വിവിധ ചിത്രങ്ങളില്‍ നിന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കോട്ടയം സ്വദേശിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.