തിരുവനന്തപുരം: ലൈംഗീക ചൂഷണങ്ങളെ തിരിച്ചറിയുന്നതിനുള്ള വിദ്യാഭ്യാസം സ്കൂളുകളില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികള്‍ക്ക് നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 9 വയസുള്ള കുട്ടിയെ ലൈംഗീക ദുരുപയോഗം ചെയ്ത പ്രതിക്ക് ശിക്ഷ ലഭിക്കാനുള്ള പ്രധാനകാരണം ഇരയാക്കപ്പെട്ട കുട്ടിയുടെ മൊഴിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.
"ഗുഡ് ടച്ചും ബാഡ് ടച്ചും" തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്. കുട്ടികൾ തിരിച്ചറിയട്ടെ "ഗുഡ് ടച്ചും ബാഡ് ടച്ചും" -എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുമ്പയിലെ വീട്ടില്‍ വെച്ചാണ് കുട്ടി ലൈംഗീക അതിക്രമണത്തിന് ഇരയാകുന്നത്. വീട്ടില്‍ പുതിയതായി ജോലിക്ക് വന്ന പ്രതി വിജയകുമാര്‍ കുട്ടിയെ ബലമായി പിടിച്ച് നിര്‍ത്തി സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. കുട്ടി ഇത് അമ്മയോട് പറയുകയും, മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.' മാമന്‍ തെറ്റ് ചെയ്തിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് അറിയാം. സ്കൂളില്‍ നിന്നും പഠിപ്പിച്ചിട്ടുണ്ട് എന്നാണ് വിചരാണക്കിടയില്‍ കുട്ടി മൊഴി നല്‍കിയത്. ഇത് കൂടി പരിഗണിച്ചാണ് പ്രതിക്ക് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ചത്.