LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിങ്ങള്‍ അനുകൂലിച്ച പദ്ധതി ഏതുണ്ട്' ? മറുപടിയുമായി ഡോ ആസാദ്

കെ റെയിലിനെ എതിര്‍ക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഇരയാകുന്നത്. എം എന്‍ കാരശേരി. സി ആര്‍ നീലകണ്ഠന്‍, ജെ ദേവിക, ഡോ. ആസാദ് തുടങ്ങി സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരും വിമര്‍ശകരുമാണ് അതില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. ഏത് വികസന പദ്ധതികള്‍ വന്നാലും എതിര്‍ക്കുന്നവരാണ് നിങ്ങളെന്നും നിങ്ങള്‍ അനുകൂലിച്ച പദ്ധതി ഏതുണ്ട് എന്നും നിരന്തരം അവരോട് ചോദിക്കുന്നവരും ആശയസംവാദത്തിന് മുതിരുന്നവരും വിരളമല്ല. ഈ സാഹചര്യത്തില്‍ വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ കാഴ്ച്ചപ്പാട് വിശദീകരിക്കുകയാണ് ഡോ. ആസാദ്. കേരളത്തിനു പുറത്ത് സി പി എമ്മും കേരളത്തില്‍ സമരരംഗത്തുള്ളവരും വാസ്തവത്തില്‍ ഒരു വികസനത്തിനും എതിരല്ലെന്നും  കൂടുതല്‍ സൗകര്യങ്ങളിലേക്കു വളരേണ്ട സാധാരണ മനുഷ്യരെ ഇരകളാക്കി പുറംതള്ളുംവിധമല്ല വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും ആസാദ് വിശദീകരിക്കുന്നു. 

ഡോ. ആസാദിന്‍റെ കുറിപ്പ്

ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിലരോടൊക്കെ സി പി എം അനുകൂലികളെന്നു നടിക്കുന്ന ഒരു കൂട്ടം സൈബര്‍ കടന്നലുകള്‍ (അവര്‍ തന്നെ അണിയുന്ന വിശേഷണമാണ്) ഉയര്‍ത്തുന്ന ചോദ്യമുണ്ട്. നിങ്ങള്‍ അനുകൂലിച്ച  പദ്ധതി ഏതുണ്ട്?

വാസ്തവത്തില്‍ ഈ ചോദ്യം ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കാണ്. കേരളത്തിനു പുറത്ത് ഇപ്പോഴും അതു തുടരുകയുമാണ്. സമൂഹത്തില്‍ ഉയരുന്ന അസ്വാസ്ഥ്യങ്ങള്‍ വര്‍ഗാധികാര ഘടനയുടെ പ്രശ്നമായി തിരിച്ചറിയുന്നവരാണ് അവര്‍. വര്‍ഗസമരങ്ങളുടെ സൂക്ഷ്മാനുഭവമാണത്. വികസന പദ്ധതി ആവിഷ്കരിക്കുമ്പോഴും നടപ്പാക്കുമ്പോഴും അടിത്തട്ടു സമൂഹത്തെ പുറംതള്ളുംവിധമാവരുതെന്ന് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുണ്ട്.

നോയ്ഡ എക്സ്പ്രസ് പാതയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കാനും രാജസ്ഥാനില്‍ ടോള്‍ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും തമിഴ്നാട്ടില്‍ ഗെയ്ല്‍ പൈപ്പ്ലൈനിനെതിരെ പ്രക്ഷോഭം നടത്താനും മുംബെ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വികസനത്തെ തടയാനും സി പി എം മുന്നിലുണ്ട്. അവിടെയൊക്കെ അവര്‍ നേരിടുന്ന ചോദ്യം, നിങ്ങള്‍ ഏതു വികസന പദ്ധതിയെ പിന്തുണച്ചിട്ടുണ്ട് എന്നതാണ്. അവിടെയൊക്കെ ഭരണകൂടം സംസാരിക്കുന്ന ഭാഷയാണ് ഇപ്പോള്‍ കേരളത്തിലെ സി പി എമ്മിന്റേത്.

കേരളത്തിനു പുറത്ത് സി പി എമ്മും കേരളത്തില്‍ സമരരംഗത്തുള്ളവരും വാസ്തവത്തില്‍ ഒരു വികസനത്തിനും എതിരല്ല. ഒരു പദ്ധതിയും വേണ്ടെന്നുമല്ല പറയുന്നത്. പല പദ്ധതികളുടെയും ആസൂത്രണം പാളുന്നു. കൂടുതല്‍ സൗകര്യങ്ങളിലേക്കു വളരേണ്ട സാധാരണ മനുഷ്യരെ ഇരകളാക്കി പുറംതള്ളുംവിധമല്ല വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. അമരാവതിയില്‍ സമരം ചെയ്യുമ്പോള്‍ എ കെ ജി ഇടുക്കി പദ്ധതിക്കു തടസ്സം നില്‍ക്കുകയായിരുന്നില്ല. പുറംതള്ളപ്പെടുന്ന മനുഷ്യരെ പരിഗണിച്ചുവേണം വികസനമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജനങ്ങള്‍ക്കും പ്രകൃതിക്കും ഹാനികരമാകുന്ന വിധം അടിച്ചേല്‍പ്പിക്കുന്ന വികസന സമ്പ്രദായത്തെയാണ് ഓരോ സമരവും എതിര്‍ക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സാദ്ധ്യതകള്‍ കണ്ടെത്താന്‍ ചര്‍ച്ചകളും അന്വേഷണങ്ങളും വേണം. കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങളെ വികസനമായി അടിച്ചേല്‍പ്പിക്കുമ്പോഴാണ് പ്രതിഷേധങ്ങളുയരുന്നത്. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ജനബോദ്ധ്യവും ഉള്ള വഴികള്‍ തേടണം. ദേശീയപാതാ വികസനത്തെയല്ല ദേശീയപാതാ സ്വകാര്യവത്ക്കരണത്തെയാണ് എതിര്‍ക്കുന്നത്. അതിവേഗ പാതയെയല്ല ഏറ്റവും ആഘാതം കുറഞ്ഞ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താത്ത കോര്‍പറേറ്റ് ആര്‍ത്തിയെയാണ് എതിര്‍ക്കുന്നത്.

വാസ്തവത്തില്‍ ആരാണ് വികസന വിരുദ്ധര്‍? ഗാന്ധിജി പറഞ്ഞതുപോലെയും ഇടതുപക്ഷം ആവശ്യപ്പെട്ടുപോന്നതു പോലെയും ഏറ്റവും അടിത്തട്ടു സമൂഹങ്ങളെ മുന്നോട്ടു കൊണ്ടുവരലാണ് അടിസ്ഥാന വികസനമെങ്കില്‍ ഭരണകൂടം അതല്ല ചെയ്യുന്നത്. ആദിവാസികള്‍ക്ക് നിയമംമൂലം അനുവദിച്ചു കിട്ടിയ അവകാശങ്ങള്‍പോലും ലഭ്യമല്ല. ദളിതര്‍ ഭൂമിയുടെ അവകാശികളാവുകയോ കോളനികളില്‍നിന്ന് മോചിപ്പിക്കപ്പെടുകയോ ചെയ്തില്ല. തൊഴില്‍ സുരക്ഷയില്‍നിന്നും തൊഴിലവകാശങ്ങളില്‍നിന്നും പറിച്ചെറിയപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ജീവിതത്തിന്റെ സുരക്ഷയും ഭദ്രതയും വളര്‍ച്ചയും ഉറപ്പാക്കലാണ് അടിസ്ഥാന വികസനം എന്ന ധാരണ കോര്‍പറേറ്റ് മുതലാളിത്തത്തിന് അടിയറ വെച്ചിരിക്കുന്നു. ഭൂമിയിലും പൊതുവിഭവങ്ങളിലും തൊഴിലിലും അവകാശം ലഭിക്കാന്‍ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നവരാണ് വാസ്തവത്തില്‍ വികസനവിരുദ്ധര്‍.

മുതലാളിത്ത കടന്നുകയറ്റത്തിന് ചെമ്പരവതാനി വിരിച്ചു കൊടുക്കുകയും സഹജീവികളെ മുതലാളിത്ത ദൈവങ്ങള്‍ക്ക് ബലി കൊടുക്കുകയും ചെയ്യുന്ന പുത്തന്‍കൂറ്റ് വിപ്ലവ വികസന തീവ്രവാദികളുടെ അധികാരത്തിമര്‍പ്പാണ് നാം കാണുന്നത്. അത് ചോദ്യം ചെയ്യുന്നവരെ അവരെങ്ങനെ സഹിക്കാനാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More