തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചെന്നിത്തല വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവിന് സഹകരണ മനോഭാവമാണുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോള്‍ രമേശ് ചെന്നിത്തലക്ക് എന്തെങ്കിലും ഇച്ഛാഭംഗം ഉണ്ടായതുകൊണ്ടാണോ വി സി നിയമനം ഇത്തരം രീതിയില്‍ കൈകാര്യം ചെയ്തതെന്ന് അറിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും തനിക്കെതിരെ ആരോപണ പരമ്പര തീര്‍ത്തുവെന്നും ലോകായുക്ത വിധി വന്നതോടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും വ്യക്തത വന്നുവെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ ലോകായുക്തയുടെ ക്ലീന്‍ചിറ്റ് കിട്ടിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെക്കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരള സമൂഹത്തിന് യോജിച്ചതല്ല. അത് ഒഴിവാക്കപ്പെടെണ്ടതാണ്. അനാവിശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നത്. കണ്ണൂർ വി സിയുടെ പുനർനിയമനത്തിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നുവെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. മന്ത്രി സര്‍വ്വകലാശാലക്ക് പുറത്തുള്ള ആള്‍ അല്ല. പ്രൊ വൈസ് ചാന്‍സിലറാണ്. അതിനാല്‍ വി സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിനെ അധികാര ദുര്‍വിനിയോഗത്തിന്‍റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. മന്ത്രി നല്‍കിയത് നിര്‍ദ്ദേശം മാത്രമാണ്. ഗവര്‍ണര്‍ക്ക് അത് സ്വീകരിക്കാനോ തള്ളിക്കളയാനോ സാധിക്കും. വി സിയുടെ പ്രായപരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ലെന്നും ലോകായുക്ത വ്യക്തമാക്കി.