തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവനാണെന്ന് ആശുപത്രി അധികൃതര്‍. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷം പൂർണമായും നീക്കം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. ഓര്‍മ്മ ശക്തിയും സംസാര ശേഷിയും തിരിച്ചെടുത്ത സുരേഷ് തനിയെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കോട്ടയം കുറിച്ചിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുകയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. രണ്ട് ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. തിങ്കളാഴ്ച്ചയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞയാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായ അദ്ദേഹത്തിന്‍റെ ജീവന്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വാവ സുരേഷ് അബോധാവസ്ഥയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായത്തോടെ ഡോക്ടര്‍മാരുടെ സംഘം ചികിത്സാരീതിയില്‍ മാറ്റം വരുത്തി. മരുന്നുകളുടെയും 'ആന്റി സ്നേക്ക് വെനത്തിന്റെ'യും അളവ് കൂട്ടി നല്‍കിയ വിദഗ്ദ ചികിത്സയാണ് വാവ സുരേഷിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.