കൊച്ചി: ദിലീപ് എന്തൊക്കെപ്പറഞ്ഞു ഭീഷണിപ്പെടുത്തിയാലും കേസില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ജോലി വാഗ്ദാനം ചെയ്ത് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. യുവതിയുടെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഗാനരചയിതാവിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്. പത്തുവര്‍ഷം മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. വധഗുഢാലോചനയുമായി ബന്ധപ്പെട്ട് കൈവശമുള്ള ദിലീപിന്റെ ഓഡിയോ ബാലചന്ദ്രകുമാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും.