ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രതിഷേധം. കറുത്ത ബാന്‍ഡ് ധരിച്ചാണ് എം എല്‍ എമാര്‍ പ്രതിഷേധിച്ചത്. ഹിജാബ് വിവാദം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ധ പോലുള്ള കാര്യങ്ങള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് എം എല്‍ എമാര്‍ പറഞ്ഞു. ഞങ്ങൾ ഈ കറുത്ത തുണി കെട്ടാൻ കാരണം ഹിജാബ് അണിയുന്ന കുട്ടികളെ ബിജെപി ആക്രമിച്ചതുകൊണ്ടാണെന്നും എം എല്‍ എമാര്‍ കൂട്ടിചേര്‍ത്തു.
ഭാവിയിൽ എപ്പോഴെങ്കിലും ദേശീയ പതാകയ്ക്ക് പകരം ചെങ്കോട്ടയിൽ കാവിക്കൊടി പാറിച്ചേക്കുമെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യണം. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ദേശസ്നേഹമുള്ള ആര്‍ക്കും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ സാധിക്കില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭാ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയം മുതല്‍ കറുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എം.എല്‍.എമാര്‍ സഭയിലിരുന്നത്. അതേസമയം, റിപബ്ലിക്ക് ദിനത്തില്‍ കേരളത്തിന്‍റെ പ്ലോട്ടായ ശ്രീനാരായണഗുരുവിനെ ഒഴിവാക്കിയതും കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയാളാണ് ശ്രീനാരായണഗുരു.