കൊച്ചി: പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും രൂപികരിക്കാന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി ചര്‍ച്ച നടത്തിയാണ് പുതിയ തീരുമാനം. ഇന്നത്തെ സംസ്ഥാന സമ്മേളനത്തില്‍ ആരൊക്കെയാണ് പുതുമുഖങ്ങള്‍ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തും. എ എ റഹീമും വി പി സാനുവും എം. വിജിനും സംസ്ഥാന സമിതിയിലേക്കും എം. സ്വരാജ്, ടി. വി. രാജേഷ് എന്നിവ൪ സെക്രട്ടേറിയറ്റിലേക്കും എത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം. മന്ത്രി പിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി. എൻ. വാസവൻ, സി. കെ. രാജേന്ദ്രൻ എല്‍ എല്‍ എമാരായ കടകംപള്ളി സുരേന്ദ്രൻ, എ. എൻ. ഷംസീര്‍, തുടങ്ങിയവരും സെക്രട്ടേറിയറ്റിലേക്ക് എത്തിയേക്കും.
യുവ നിരക്കൊപ്പം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്‍റെ ഭാഗമായി എന്‍. സുകന്യ, കാനത്തില്‍ ജമീല എം എല്‍ എ, കെ. കെ. ലതിക എന്നിവര്‍ സംസ്ഥാന സമിതിയില്‍ എത്തിയേക്കും. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റും സമ്മേളനത്തില്‍ തന്നെ രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. 75 വയസെന്ന പ്രായപരിധി പരിഗണിച്ചാല്‍ പി. കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി പി നാരായണന്‍, കെ വി രാമകൃഷ്ണന്‍, എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.