തിരുവനന്തപുരം: കൊറോണ ഏറ്റവും കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയില്‍ മികച്ച സേവനം ലഭ്യമാക്കാന്‍ വിദഗ്ദര്‍ അടങ്ങിയ മെഡിക്കല്‍ സംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു. നഴ്സുമാരും ഡോക്ടര്‍മാരും രോഗനിര്‍ണ്ണ വിദഗ്ദരുമടങ്ങുന്ന 28 - അംഗ സംഘമാണ് ഇന്ന് രാവിലെ കാസര്‍ഗോട്ടേക്ക് തിരിച്ചത്. കെ.എസ്.ആര്‍.ടി.സി യുടെ ലോ ഫ്ലോര്‍ എ.സി ബസ്സിലാണ് സംഘം പുറപ്പെട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
കൊറോണ കാലത്ത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും മെഡിക്കല്‍ സംഘത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ അത്യന്തം അഭിനന്ദനാര്‍ഹാമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കൊറോണ ബാധിതരെ ഏറ്റവും പെട്ടെന്ന് കണ്ടെത്തി സമൂഹവ്യാപനം തടയാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന അതിവേഗ പരിശോധനാ (റാപ്പിഡ് ടെസ്റ്റ് ) ഫലങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുന്നൂറ്റി അൻപത്തി അഞ്ച് പേർ നിരീക്ഷണത്തിലാണ്. ഇന്നലെ ലഭിച്ച 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 50 പേരുടെ രോഗം ഭേദമായി. രണ്ട് പേർ മരിച്ചു. 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.