കൊച്ചി: വിനായകന്‍റെ മീ ടൂ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി നവ്യാ നായര്‍. 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് താന്‍ അന്ന് അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വിനായകന്‍ നടത്തിയ മീ ടൂ പരാമര്‍ശത്തില്‍ തനിക്ക് പ്രതികരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് നവ്യാ നായര്‍ പറഞ്ഞു. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.
'മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യും. ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോയെന്ന് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ലെന്നായിരുന്നു' വിനായകന്‍റെ വിവാദ പ്രസ്താവന. ഇതിനെതിരെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്ത് വര്‍ഷത്തിനു ശേഷമാണ് നവ്യാ നായര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. മാര്‍ച്ച് 18- നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി ചിത്രം തീയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. നിരവധി താരങ്ങളും നവ്യാ നായര്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയില്‍ ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായര്‍ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തീ നിര്‍മ്മിച്ചിരിക്കുന്നത്. വിനായകന്‍, സൈജു കുറുപ്പ്, കെ പി എസി ലളിത, സന്തോഷ്, മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്.