LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷെയിം: വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത്

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടന്‍റെ ഫോട്ടോ പങ്കുവെച്ച് ഷെയിം എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ ലേഖനവും നടി പങ്കുവെച്ചിട്ടുണ്ട്.

നടന്‍റെ പരാമര്‍ശത്തില്‍ സംവിധായിക വിധു വിന്‍സെന്‍റും വിയോജിപ്പ്‌ രേഖപ്പെടുത്തി. 'ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ്' വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, വിനായകനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്‍റുകളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. പാഞ്ചാലിയുടെയും പാണ്ഡവരുടെയും ചിത്രം ക്യാപ്ഷനൊന്നും നല്‍കാതെയും വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതും സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴി വെച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മീ ടു എന്നതിന്റെ അര്‍ത്ഥം എനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ ഞാന്‍ അത് വീണ്ടും ചെയ്യും. ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോയെന്ന് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ലെന്നായിരുന്നു' വിനായകന്‍റെ വിവാദ പ്രസ്താവന. ഇതിനെതിരെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

Contact the author

Web Desk