LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരിഫ് മുഹമ്മദ്‌ ഖാന്‍ മതപണ്ഡിതനാവണ്ട, ഗവര്‍ണ്ണരുടെ പണിയെടുത്താല്‍ മതി- കെ പി എ മജീദ്‌

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം മുന്‍ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് എം എല്‍ എ. മതപരായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ മത പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും കെ.പി.എ മജീദ് പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു കെ പി എ മജീദ് എം എല്‍ എ. ഹിജാബ് ഇസ്ലാമിക വിശ്വാസപ്രകാരം നിര്‍ബന്ധമില്ല എന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന. 

എന്നാല്‍ മതവിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തിയാണ് ഗവര്‍ണറെന്നും അത്തരത്തിലൊരാള്‍ മതനിയമങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ്‌ പറഞ്ഞു. ഹിജാബ് വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും. അതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് കർണാടക സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളത്. കർണാടകയിലെ സംഭവവികാസങ്ങള്‍  ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെ പി എ മജീദ് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More