LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം. രാജ്യസഭാംഗവും സി ഐ ടി യു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം എംപിക്കെതിരെ ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌കരിക്കില്ലെന്ന്  സി പി എം അറിയിച്ചു. ദേശീയ പണിമുടക്ക് നടന്ന ദിവസം നടന്ന ചാനല്‍ ചര്‍ച്ചക്കിടെയാണ് വിനു വി ജോണ്‍ എളമരം കരീമിനെതിരായ പരാമര്‍ശം നടത്തിയത്. 

'സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. അദ്ദേഹം കുടുംബസമേതമാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ കുടുംബത്തെയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു എന്നാണ് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ജനം വലഞ്ഞു എന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി തുടങ്ങിയ പരാതികളെ വലിയ വാര്‍ത്തകളാക്കി ചിത്രീകരിക്കുകയായിരുന്നെന്നും എളമരം കരീം പണിമുടക്ക് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More