തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദാ കമാലിന്റെത് വ്യാജ ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. ഷാഹിദാ കമാലിന്റെ നിലവിലെ ഡോക്ടറേറ്റ് വ്യാജമാണെന്നതിന് പരാതിക്കാരിയുടെ പക്കല്‍ തെളിവുകളില്ലെന്നും അവര്‍ക്ക് കേസില്‍ വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത പറഞ്ഞു.
നാമ നിര്‍ദേശ പത്രികയില്‍ ഷാഹിദാ കമാല്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ പരാതിക്കാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. വനിതാ കമ്മീഷന്‍ അംഗമാവുന്നതിനുമുന്‍പ് ഷാഹിദ ചെയ്തത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത കാര്യമാണെന്നും അവർ വനിതാ കമ്മീഷന്‍ അംഗമായതിനുശേഷമാണ് ഡോക്ടറേറ്റ് നേടിയത്. അത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ലോകായുക്ത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോക്ടറേറ്റ് വ്യാജമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാന്‍ അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതയാണ് രേഖപ്പെടുത്തിയത് എന്നുമാണ് ഷാഹിദക്കെതിരായ പരാതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായാണ് നല്‍കിയതെന്ന് ഷാഹിദാ കമാല്‍ നേരത്തെ ലോകായുക്തയോട് സമ്മതിച്ചിരുന്നു.
കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖയില്‍ അവർ പറഞ്ഞത്. പിന്നീട് അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്നാണ് ബിരുദമെടുത്തതെന്ന് സമ്മതിക്കുകയായിരുന്നു. കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഷാഹിദാ കമാല്‍ കോടതിയെ അറിയിച്ചത്. സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഓണററി ഡോക്ടറേറ്റാണെന്നും അവര്‍ പറഞ്ഞിരുന്നു.