ലഖ്നൌ: ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടിയെങ്കിലും പത്തില്‍ പത്ത് മാര്‍ക്കാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കുകയെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വദ്ര. ഉത്തര്‍പ്രദേശിലെ പരാജയത്തില്‍ നിരാശ തോന്നുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രവര്‍ത്തനങ്ങളെ വില കുറച്ച് കാണാന്‍ സാധിക്കില്ലെന്നും വദ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രിയങ്കാ ഗാന്ധിയെ സമര്‍ദ്ദത്തിലാക്കിയിരുന്നു. ഈ സമയത്താണ് പ്രിയങ്കാ ഗാന്ധിക്ക് പിന്തുണയുമായി വദ്ര രംഗത്തെത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും റോബർട്ട് വദ്ര പറഞ്ഞു. ഇന്‍ഡോറിലെ മഹാകാൽ ക്ഷേത്രത്തിലെ പ്രാര്‍ഥനക്ക് എത്തിയപ്പോഴായിരുന്നു പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ചും തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും റോബർട്ട് വദ്ര സംസാരിച്ചത്.