LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ കോൺഗ്രസ് മുങ്ങിയപ്പോള്‍ ഓടി രക്ഷപ്പെട്ട കപ്പിത്താനാണ് രാഹുല്‍ഗാന്ധി' - പി. ജെ. കുര്യൻ

കോൺഗ്രസ് പാർട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നിൽ നിൽക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുൽ ഗാന്ധി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി. ജെ. കുര്യൻ. 'നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പൽ മുങ്ങാൻ പോകുമ്പോൾ കപ്പിത്താൻ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാൻ മുന്നിൽ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ശബ്ദം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. 

കുര്യന്‍ പറഞ്ഞത്:

തെരഞ്ഞെടുപ്പിലുണ്ടായ തോൽവി മൂലം കോൺഗ്രസ് പാർട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നിൽ നിൽക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുൽ ഗാന്ധി. നിലപാടുകളിൽ സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുൽ ആ ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പൽ മുങ്ങാൻ പോകുമ്പോൾ കപ്പിത്താൻ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാൻ മുന്നിൽ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. അന്ന് മുതൽ കോൺഗ്രസിൽ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ്. അതൊരു ശരിയായ നടപടിയല്ല.(......)

ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കുവാൻ ഒരു തെരഞ്ഞെടുത്ത പ്രസിഡന്റുണ്ടാകണം. ഒരിക്കൽ പ്രസിഡന്റ് സ്ഥാനം വേണ്ട എന്നു പറഞ്ഞ് ഇട്ടെറിഞ്ഞു പോയ സ്ഥിതിക്ക് ഇനി മറ്റൊരാൾ വരണമെന്നാണ് ഞങ്ങൾ കരുതുന്നത്. എങ്കിലും സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത് വീണ്ടും പ്രസിഡന്റായാൽ ഞങ്ങൾക്ക് അതിൽ പരാതിയില്ല. പക്ഷെ സ്ഥാനം വേണ്ടായെന്ന് പറഞ്ഞയാൾ തന്നെ തീരുമാനങ്ങൾ എടുക്കുകയും, മറ്റാരെങ്കിലും വരുന്നതിന് തടയിടുകയുമൊക്കെ ചെയ്യുന്നത് ഒരു കാരണവരാലും അംഗീകരിക്കാനാവില്ല.(......)

കൂടിയാലോചനകളില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി തനിക്ക് സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് തീരുമാനങ്ങളെടുക്കുന്നു. നിരവധി മുതിർന്ന നേതാക്കൾ പാർട്ടിയിൽ ഉണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങൾ ആരും ചോദിക്കുന്നില്ല, അവരെയാരും കേൾക്കുന്നില്ല. പാർട്ടിക്ക് ഇക്കാര്യങ്ങളിൽ ഒരു തിരിച്ചറിവുണ്ടാകാൻ വേണ്ടിയാണ് ജി-23 രൂപീകരിച്ചിട്ടുളളത്. കേരളത്തിൽ നിന്ന് ഞാനും ശശി തരൂരുമാണ് ഒപ്പിട്ടത്. കോൺഗ്രസിനെ നെഹ്റു കുടുംബത്തിൽ നിന്ന് മോചിപ്പിക്കുക എന്നതല്ല ജി-23യുടെ ലക്ഷ്യം. എന്നാൽ നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ ആളുവരണം എന്ന നിർബന്ധവും ജി-23ക്കില്ല.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More