ശ്രീനഗര്‍: വിമാനത്തിനുള്ളില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഒരു മണിക്കൂര്‍ വൈകി. ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 3:20 നാണ് യാത്ര തിരിച്ചത്. എയർ ഇന്ത്യ എ ഐ-822 വിമാനത്തിലാണ് എലിയെ കണ്ടെത്തിയത്. വിമാനത്തിനുള്ളില്‍ നിന്നും എലിയെ മാറ്റിയതിന് ശേഷമാണ് ശ്രീനഗറില്‍ നിന്നും വിമാനം യാത്ര തിരിച്ചത്. സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ഒരു വവ്വാലിനെ കണ്ടെത്തിയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയില്‍ നിന്നും നെവാർക്കിലേക്കുള്ള വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്. 30 മിനിട്ടിലധികം യാത്ര ചെയ്ത വിമാനം തിരികെ ഡല്‍ഹി വിമാനത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് വവ്വാലിനെ പിടികൂടാന്‍ വന്യജീവി സംരക്ഷണ സേനയുടെ സഹായം തേടിയതായും എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946-ൽ എയർ ഇന്ത്യ ആയത്. 1953-ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001-ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടം 60,000 കോടി രൂപയായപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചത്.