LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി) ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടതെന്നും കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ടിനുകീഴിലല്ലാത്തതിനാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടു എന്ന് പി രാജീവ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. 

'കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ട് അനുസരിച്ചല്ല ഹേമാ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ട് റിപ്പോര്‍ട്ട് നിയസഭയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു സി സി അംഗങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഹേമാ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതുകൊണ്ട് അതുള്‍പ്പെട്ട റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ല എന്നാണ് ഡബ്ല്യു സി സിയുടെ നിലപാട് എന്നാണ് എനിക്ക് മനസിലാവുന്നത്. ഹേമാ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പിലാക്കുക എന്നതിനാണ് പ്രാധാന്യം'- മന്ത്രി പി രാജീവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മന്ത്രി പി രാജീവിനെ തളളി ഡബ്ല്യു സി സി രംഗത്തെത്തി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യു സി സി അംഗം ദീദീ ദാമോദരന്‍ പറഞ്ഞു. 'റിപ്പോര്‍ട്ട് പുറത്തുവിടണം എന്നുതന്നെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാന്‍. പേരുകളും മൊഴികളും അതേ നിലയില്‍തന്നെ പുറത്താവുന്ന നിലയുണ്ടാകില്ലല്ലോ എന്ന ആശങ്കയാണ് മന്ത്രിയുമായുളള കൂടിക്കാഴ്ച്ചയില്‍ പങ്കുവെച്ചത്. മന്ത്രി അത് വ്യാഖ്യാനിച്ചത് എങ്ങനെയെന്ന് അറിയില്ല. മന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ ഉളളടക്കവും റിപ്പോര്‍ട്ട് പുറത്തുവിടണം എന്നുതന്നെയാണ്'-ദീദീ ദാമോദരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More