കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എല്‍ ഡി എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എൽഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നാണ് പി സി ചാക്കോ പറഞ്ഞത്.
അതേസമയം, സിറ്റിംഗ് സീറ്റ് ഉറപ്പിക്കാനായി യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരിക്കും ഇത്തവണ തൃക്കാക്കരയില്‍ മത്സരിക്കുകയെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രാഖ്യപനം വൈകുന്നുണ്ടെങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. മന്ത്രി പി രാജീവിനും സിപിഎം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനും പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. തൃക്കാക്കര കൂടി എല്‍ഡിഎഫിന് കിട്ടിയാല്‍ കേരളത്തിലെ 100 മണ്ഡലങ്ങളിലും ഇടത് പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിക്കും. ഇത് മുന്‍ നിര്‍ത്തി ഉറപ്പാണ് 100, ഉറപ്പാണ് തൃക്കക്കാര എന്ന ടാഗ് ലൈനാണ് സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍ സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ്