തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍. ജോര്‍ജ്ജിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിനിടെ ജോര്‍ജ്ജിനെ പിന്തുണച്ച് ബിജെപിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തി. ഇതേതുടര്‍ന്ന് എറണകുളം പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ പി സി ജോര്‍ജ്ജിനെ ഡിസിപിയുടെ വാഹനത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് പി സി ജോര്‍ജ്ജിന്‍റെ ജാമ്യം കോടതി റദ്ദാക്കിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തിലാണ് നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനന്തപുരി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പാലാരിവട്ടത്ത് സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അനിവാര്യമാണെങ്കില്‍ പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് മുന്‍ നിര്‍ത്തി പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതിനായി തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.