തിരുവനന്തപുരം: വര്‍ഗ്ഗീയ പ്രസംഗ കേസില്‍ പി സി ജോർജ്ജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോർജ്ജിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ജോര്‍ജ്ജിനെ പൂജപ്പുര ജയിലിലെത്തിക്കും. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരത്തെത്തിച്ച ജോര്‍ജ്ജിനെ ആദ്യം നന്ദാവനം എ ആര്‍ ക്യാംപിലേക്കാണ് കൊണ്ടുപോയത്. രാവിലെ ഏഴ് മണിയോടെ മജിസ്‌ട്രേറ്റിനുമുന്‍പില്‍ ഹാജരാക്കി.
അതേസമയം, കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. മംഗലപുരത്തുവെച്ചാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചന്ദവിള സ്വദേശി ബഷീറിനെയാണ് വാഹനമിടിച്ചത്. അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പി സി ജോർജ്ജിനെതിരെ കേസെടുത്തത്. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു.
അതിനെതിരെ യൂത്ത് ലീഗും ഡിവൈഎഫ് ഐയുമടക്കം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. വിദ്വേഷ പ്രസംഗം ആവർത്തിക്കരുതെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ ജാമ്യത്തിലിറങ്ങിയയുടന്‍ വർഗീയ പ്രചാരണം അതേപടി ആവർത്തിക്കുകയായിരുന്നു പി സി ജോർജ്ജ്. അതോടെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്ക്യൂഷനും പൊലീസും കോടതിയെ സമീപിച്ചത്.