കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിചാരണക്ക് മുന്‍പ് തന്നെ വിധി എഴുതി വെച്ചിരിക്കുകയാണെന്നും അത് പ്രഖ്യാപിക്കേണ്ട തിയതി മാത്രം തീരുമാനിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസില്‍ ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ വലിയ രീതിയില്‍ അപമാനിക്കപ്പെടുകയാണ്. എന്തുകൊണ്ടാണ് കേസില്‍ നിന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറുന്നതെന്ന് കോടതി ഇതുവരെ അന്വേഷിച്ചിട്ടില്ല. അതിജീവിതക്ക് നീതി വളരെ വിദുരതയിലാണ്. ഉന്നതനോടും സാധാരണക്കാരനോടും രണ്ട് രീതിയിലാണ് കോടതി പെരുമാറുന്നത്. എല്ലാവരും അതിജീവിതക്ക് ഒപ്പമുണ്ട്. കുറ്റാരോപിതന് തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് കേസ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാധാരണക്കാരനോടും ഉന്നതരോടും ഒരുപോലെ കോടതി പെരുമാറുകയാണെങ്കില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകും. അല്ലാത്ത പക്ഷം ഈ സംവിധാനങ്ങളെല്ലാം ഉന്നതര്‍ക്ക് മാത്രമാണെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിച്ചാല്‍ ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. കുറ്റാരോപിതനോട് വളരെ മൃദുവായാണ് കോടതി സംസാരിക്കുന്നത്. നിങ്ങള്‍ക്ക് മൊബൈല്‍ കൊടുത്തൂടെ എന്നാണ് ചോദിക്കുന്നത്. എന്നാല്‍ സാധാരണക്കാരന് കോടതിയില്‍ സംസാരിക്കാന്‍ സാധിക്കില്ല - ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.