ഡല്‍ഹി: അവയവം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പങ്കാളിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിർബന്ധമില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വന്തം ശരീരത്തിന്മേലുള്ള അവകാശം വ്യക്തിക്ക് മാത്രമാണ്. ഒരാള്‍ നിയമാനുസൃതമായി അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ അതില്‍ പങ്കാളിക്ക് തടസം നില്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ആശുപത്രിയിലെത്തിയ നേഹാദേവിയോട് ആശുപത്രി അധികൃതര്‍ പങ്കാളിയുടെ സമ്മത പത്രം ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് നേഹാദേവി കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രോഗിയായ പിതാവിന് വൃക്ക നൽകാൻ തയ്യാറാണെങ്കിലും, ഭർത്താവിൽ നിന്ന് എൻഒസി ലഭിക്കാത്തതിനാൽ ആശുപത്രി ജീവനക്കാര്‍ അപേക്ഷ പരിഗണിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേട്ട ഡല്‍ഹി കോടതി ശരീരത്തില്‍ വ്യക്തിക്ക് തന്നെയാണ് അധികാരമെന്നും, ഭാര്യ ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ലെന്നും പറഞ്ഞു. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും നിയമാനുസൃതമായി അവയവം ദാനം ചെയ്യാന്‍ സാധിക്കുമെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പറഞ്ഞു.