മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി. അജ്ഞാതര്‍ കത്തിലൂടെയാണ് വധഭീഷണി അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ഇരുവരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മുംബൈ ബാന്ദ്ര പൊലീസ് അറിയിച്ചു. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടത്തിയതെന്ന് പൊലീസ് പറഞ്ഞു. സലിം ഖാന്‍ ദിവസേന നടക്കാന്‍ പോകുന്ന സ്ഥലത്ത് കത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വധഭീഷണി ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം സല്‍മാന്‍റെ വീട്ടില്‍ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം, ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതെ അനുഭവം സല്‍മാന്‍ ഖാനും പിതാവിനുമുണ്ടാകുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 29 നാണ് സിദ്ദുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ആം ആദ്മി സര്‍ക്കാര്‍ പഞ്ചാബിലെ നിരവധി വി ഐ പികളുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നലെയാണ് സിദ്ദു കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് 423-വി ഐ പികളുടെയും പിന്‍വലിച്ച സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.