മുംബൈ: അക്ഷയ് കുമാര്‍ നായകനായി എത്തിയ 'സാമ്രാട്ട് പൃഥ്വിരാജ്' തിയേറ്ററില്‍ വന്‍ പരാജയമാണെന്ന് റിപ്പോര്‍ട്ട്. 300 കോടിയിലധികം രൂപ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ 4. 85 കോടി രൂപയാണ് കളക്ഷനായി ലഭിച്ചിരിക്കുന്നത്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ പഴയ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അക്ഷയ് കുമാറും മാനുഷി ചില്ലറുമാണ് സാമ്രാട്ട് പൃഥ്വിരാജിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാര്‍ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കുന്നു. ഭാര്യയായ സംയുക്തയുടെ വേഷമാണ് മാനുഷി ചില്ലര്‍ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, ലളിത് തിവാരി, ഗോവിന്ദ് പാണ്ഡെ, സാക്ഷി തന്‍വാര്‍, അജോയ് ചക്രവര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, റിലീസിന് മുന്‍പ് തന്നെ സാമ്രാട്ട് പൃഥ്വിരാജിന് കുവൈറ്റിലും ഒമാനിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.