ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ രണ്ടിന് കൊവിഡ് ബാധിച്ച സോണിയാ ഗാന്ധിക്ക് അസുഖം ഭേദമായിട്ടില്ലെന്നും കൊവിഡ് നെഗറ്റീവായിട്ടില്ലെന്നുമാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂണ്‍ എട്ടിന് ഹാരജാകണം എന്നായിരുന്നു സോണിയാ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടത്. കേസില്‍ സോണിയയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസയച്ചിരുന്നു. എന്നാല്‍ താന്‍ വിദേശത്തായതിനാല്‍ ആ ദിവസം ഹാജരാകുന്നതില്‍ അസൗകര്യമുണ്ടെന്ന് രാഹുല്‍ അറിയിച്ചതോടെ ഇഡി സമയം നീട്ടി നല്‍കുകയായിരുന്നു. ജൂണ്‍ പതിമൂന്നിന് ഹാജരാകാനാണ് ഇ ഡി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ ഡി കേസെടുത്തിരിക്കുന്നത്.