കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ആറു പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും . രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ച കാസർകോഡ് കളനാട് സ്വദേശിക്കാണ് രോഗം ഭേദമായത് . ഇയാളുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.
എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേർ പേർ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു ചികിത്സയിലുണ്ടായിരുന്ന ബ്രീട്ടിഷ് സ്വദേശിയുൾപ്പെടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു.
Also Read
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ സ്വദേശികള്‍ ആയ 2 പേരും, എറണാകുളം സ്വദേശികളായ 3 പേരും ആണ് ഡിസ്ചാർജായ മറ്റുള്ളവർ. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആയ ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്യൻ തീരുമാനം എടുത്തത്. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പ്രത്യേക ആംബുലൻസിലാണ് ഒരോരുത്തരെയും വീടുകളിൽ എത്തിച്ചത്.