ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്ലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. 90 ലക്ഷത്തോളമുള്ള ഇന്ത്യക്കാരെ അടിയന്തരമായി തിരിച്ചെത്തിക്കുയോ ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ലേബര്‍ ക്യംപുകളിലുള്ളവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയും ഭക്ഷണവും മരുന്നും പലര്‍ക്കും ലഭിക്കുന്നില്ല. ഇവരെ മടക്കിയെത്തിക്കാന്‍ സുപ്രീം കോടതി വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയത്തിൽ അടിയന്തരമായി കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുക ബുദ്ധിമുട്ടാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇത്രയധികം ആളുകെ നാട്ടിലെത്തിക്കുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണമെന്നും മുരളീധരൻ പറഞ്ഞു