തിരുവനന്തപുരം: നിയമസഭയില്‍ മാധ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രമാണ് മാധ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മീഡിയ റൂമില്‍ മാത്രമാണ് പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. നിയമസഭക്കുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പി ആര്‍ ഡിയാണ് മാധ്യങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഭരണപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് പി ആര്‍ ഡി നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം ആസൂത്രിതമാണ്. പാസ് പരിശോധിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കുറച്ച് സമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. സഭാ ടിവിയില്‍ സഭാ നടപടികള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുക. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധ പരിപാടികള്‍ സഭാ ടി വിയില്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല - എം ബി രാജേഷ് പറഞ്ഞു.