തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസിന്‍റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അന്നത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തതാണെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസിൽ വിസ്താരം തുടരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുന്‍പ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയിൽ മറ്റൊരു റിട്ട് ഹർജിയിൽ ഉന്നയിച്ചിരുന്നുവെന്നും ഹൈക്കോടതി അത് അനുവദിച്ചില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ വാദിച്ചു. രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിനുളള മുൻകൂർ അനുമതിക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 A പ്രകാരം അപേക്ഷിച്ചത്, അന്ന് ഗവർണർ നിഷേധിച്ചതാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇരു ഭാഗത്തിന്‍റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.