മലപ്പുറം: യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ ശബരിമല കയറിയ ആക്ടിവിസ്റ്റ് കനക ദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ചായിരുന്നു വിവാഹം. ഭാര്യാ-ഭര്‍തൃ ബന്ധം എന്നതിനേക്കാളുപരി പരസ്പരം സഖാക്കളായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി.
'കഴിഞ്ഞ മെയ് മാസം മുതലുളള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. രണ്ടാളും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഇനിമുതല്‍ ഐക്യത്തോടെ ഒന്നിച്ചുപോകാമെന്ന് തീരുമാനിച്ചു. ഒരാള്‍ മറ്റൊരാളുടെ മുകളിലാണെന്ന ചിന്തയില്ല. കനകദുര്‍ഗ അവരുടേയും ഞാന്‍ എന്റേയും പ്രവര്‍ത്തനങ്ങള്‍ തുടരും'-വിളയോടി ശിവന്‍കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനുപിന്നാലെയാണ് ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല കയറിയത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണവും തീവ്ര ഹിന്ദുത്വവാദികളില്‍ നിന്നുളള ഭീഷണിയുമുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം 'പട' യിലെ യഥാർത്ഥ നായകന്‍ വിളയോടി ശിവന്‍കുട്ടിയാണ്.