തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാന്‍ രാജി വെച്ചത് സന്ദര്‍ഭോചിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ മന്ത്രി ഇപ്പോള്‍ തെരഞ്ഞെടുക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് കോടിയേരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സജി ചെറിയാന്‍റെ പ്രസ്താവന ശരിയാണെന്ന് പാര്‍ട്ടിക്ക് തോന്നിയിരുന്നെങ്കില്‍ രാജി ആവശ്യപ്പെടില്ലായിരുന്നു. മാധ്യമ വ്യാഖനമെന്ന പ്രയോഗം അദ്ദേഹം രാജിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഭരണഘടനാമൂല്യം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പുതിയ മന്ത്രിയുടെ കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ മാത്രമേ പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെക്ക് കടക്കുകയുള്ളുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുത്തില്ല. ആലപ്പുഴയിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ സജി ചെറിയാന്‍ വാക്കാല്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും അവശ്യപ്പെടുന്നത്.