കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് പരിശോധനാ ഫലം. ഹാഷ് വാല്യൂവില്‍ മൂന്നു തവണ മാറ്റം വന്നതായാണ് പരിശോധനയില്‍ തെളിഞ്ഞത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് വിചാരണക്കോടതിക്ക് കൈമാറിയത്. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി ആദ്യം തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് ഹാഷ് വാല്യൂ പരിശോധിക്കാന്‍ അനുവാദം ലഭിച്ചത്. പുതിയ തെളിവിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നറിയണമെന്നും എങ്കില്‍ മാത്രമേ അതിജീവിതയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപ് നേരത്തെ കോടതിയില്‍ വാദിച്ചത്. അതേസമയം, ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുകയോ രേഖകൾ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താൽ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ വെന്നാണ് സൈബർ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.