അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ സ്ത്രൈണ ഭംഗികളുമായി അത്രയ്ക്ക് പ്രണയത്തിലായിട്ടുണ്ടെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. 75 - 80 കളിലെ യുവതികളുടെ പ്രണയ നായകനാണ് പ്രതാപ് പോത്തനെന്നും അദ്ദേഹത്തിന് മരണമില്ലെന്നും ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ വാക്കുകള്‍:
എൻ "ചിപ്പിക്കുൾ മുത്ത് ". അയാളുടെ പ്രത്യേക തരം ചെവി, അതിനു താഴത്തെ അസ്വാഭാവികതയുള്ള കുഞ്ഞുവളവ് ഒക്കെ എനിക്കിഷ്ടമായിരുന്നു. Masculinity യുടെ മസിൽ പെരുക്കങ്ങളില്ലാത്ത, കരയാനും ചിരിക്കാനും പൊട്ടൻകളിക്കാനുമറിയാവുന്ന പെൺചന്തമുള്ള ഒരു പ്രിയപ്പെട്ട ആൺകളിപ്പാട്ടമായിരുന്നു എനിക്കയാൾ.
നവംബറിന്റെ നഷ്ടത്തിലെ ദാസുമായി ഞാൻ തീവ്രപ്രണയത്തിലായിട്ടുണ്ട്. അയാൾ ചതിക്കുമ്പോഴൊന്നും അത് ചതിയെന്ന് എനിക്കു മനസ്സിലായില്ല . ഒരു ചതിയനാവാൻ ദാസിന് കഴിയില്ലെന്ന് മീരയെ പോലെ തന്നെ എന്റെ പ്രണയങ്ങളും എന്നും വിശ്വസിച്ചു. എല്ലാവരും ഞാൻ abnormal ആണെന്നു പറഞ്ഞു. പക്ഷേ, ഞാൻ മീരയെ പോലെ തന്നെ ദാസിനടുത്ത് എന്നും നോർമലായിരുന്നു.
ഞാനയാളെ പലയാവർത്തി കൊന്നിട്ടുണ്ട്. എപ്പോഴൊക്കെയെന്നോ ? ജീൻസിന്റെ ബെൽറ്റഴിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചും, മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കാൽപാദങ്ങളിൽ കൊത്തിച്ചും ഞാനയാളിലെ masculine മുഷ്ക്കളെ ആണഹന്തകളെ നിഷ്ഠുരമായി കൊന്നു കളഞ്ഞിട്ടുണ്ട്.
അയാളിലെ സ്ത്രൈണ ഭംഗികളുമായി ഞാനത്രക്ക് പ്രണയത്തിലായിട്ടുണ്ട്. ചാമരത്തിലെ വിനോദ്, ആരവത്തിലെ കൊക്കരക്കോ,തകര..
പ്രതാപ് പോത്തൻ 75 -80 കളിലെ യുവതികളിൽ മരണമില്ലാത്ത നടൻ .
വിട പ്രിയ പ്രണയമേ❤️
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക