LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ദിര ജനാധിപത്യത്തെ കൊലചെയ്യുമ്പോള്‍ സഞ്ജയ്‌ ഗാന്ധി മാദക സുന്ദരിയുടെ മടിയില്‍ തലവെച്ചുകിടക്കുകയായിരുന്നു- മന്ത്രി വാസവന്റെ പ്രസ്താവന വിവാദമായി

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനുമായ അന്തരിച്ച സഞ്ജയ് ഗാന്ധിക്കെതിരെ സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ വിവാദ പ്രസ്താവന സഭയില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ക്കിടയാക്കി. ‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു’ എന്നായിരുന്നു മന്ത്രി വാസവന്റെ പ്രസ്താവന.

ഇന്നലെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവേയാണ് മന്ത്രി സഞ്ജയ് ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മന്ത്രി വി.എന്‍ വാസവന്റെ പ്രസ്താവനക്കെതിരെ സഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ്  ഉയര്‍ത്തിയത്. സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കി. റഷീദ് കിദ്വായിയുടെ ’24 അക്ബര്‍ റോഡ്’ എന്ന പുസ്തകത്തില്‍ സഞ്ജയ് ഗാന്ധിയും റുക്‌സാന സുല്‍ത്താനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വിവരണമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More