കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി. വിചാരണ കോടതിക്കെതിരെ അതിജീവിത ആരോപണമുന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത വ്യക്തമാക്കി. അന്വേഷണസംഘം അതിജീവിതക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. വിചാരണ കോടതിക്കെതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നൽകി. അതോടൊപ്പം, കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ദിലീപിന് കോടതി അനുമതി നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. കാവ്യ മാധവനും മഞ്ജു വാര്യരുമടക്കം 102 സാക്ഷികളാണ് കേസില്‍ ഉള്ളത്. അന്വേഷണ സംഘം തയ്യാറാക്കിയ അനുബന്ധ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാകും. സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരും കേസിലെ സാക്ഷികളാകും.