ഡല്‍ഹി: ഇ ഡിക്ക് ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ലൈവായി പുറത്തുവിടണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അടുത്ത തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ഇ ഡി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഭൂപേഷ് ബാഗല്‍ വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ദേശിയ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന റൂമില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും അതിന്‍റെ ലിങ്കുകള്‍ എല്ലാ മാധ്യമ ചാനലുകള്‍ക്കും നല്‍കുക. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ലോകം മുഴുവന്‍ കാണട്ടെ. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടാകും. ആരോഗ്യസ്ഥിതി മോശമായ ഒരാളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ശരിയായ രീതിയല്ല. രേഖാമൂലം മൊഴിയെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇ ഡി മൂന്നു മണിക്കൂറാണ് സോണിയ ഗാന്ധിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് - ഭൂപേഷ് ബാഗല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.