ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016-ലെ റിയോ ഒളിമ്പിക്‌സില്‍ വെങ്കലവും, 2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ വെളളിയും പി വി സിന്ധു നേടിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും സിന്ധു സ്വന്തമാക്കിയിരുന്നു. 2018-ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സ് വിഭാഗത്തില്‍ വെളളിയും കരസ്ഥമാക്കിയിട്ടുണ്ട്. 2014-ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും, അതോടൊപ്പം 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെളളിയും 2014-ല്‍ വെങ്കലവും നേടിയിട്ടുണ്ട്.