ലോക് ഡൗൺ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം. കേന്ദ്ര സർക്കാറാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി ടിക്കറ്റ് ബുക്കിംഗ് എടുത്ത കമ്പനികൾക്കാണ് നിർദ്ദേശം നൽകിയത്. ടിക്കറ്റ് ബുക്കിംഗിനായി നൽകിയ പണം യാതൊരു കിഴിവും കൂടാതെ തിരികെ നൽകണം. ക്യാൻസിലേഷൻ ചാർജ്ജ് ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം നല്‍കണമെന്നാണ് നിർദ്ദേശം. റദ്ദാക്കിയ വിമാന ടിക്കറ്റ് പണം തിരികെ കമ്പനികൾ തിരികെ നൽകാത്ത സാചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഇടപെടൽ. വിമാനകമ്പനികൾക്കെതിരെ നിരവധി യാത്രക്കാർ പരാതി നൽകിയിരുന്നു. ലോക്ഡൗൺ കാലത്തെ നഷ്ടക്കണക്ക് പറഞ്ഞാണ് പണം വിമാനക്കമ്പനികൾ പണം പിടിച്ചു വെച്ചത്.
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്തർദേശീയ- ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ നിരോധനം ഇന്ത്യ മെയ്3 വരെ നീട്ടിയിരുന്നു. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച നിരോധനമാണ് മെയ് 3 വരെ നീട്ടിയത് കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ വിമാന സർവ്വീസുകൾ നിർത്തിവെച്ചത്. കാർഗോ വിമാനങ്ങളെയും അവശ്യസർവ്വീസുകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊറോണ ബാധിതരായവർ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് സർവ്വീസുകൾ നിർത്തിവെച്ചത്. സ്വകാര്യ വിമാന കമ്പനികൾക്ക് ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.