കൊവിഡ്-19 നെ തുടർന്ന് ഗൾഫിൽ ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഓരോ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഘട്ടം ഘട്ടമായാണ് നാട്ടിൽ എത്തിക്കുക. യുഎഇയിൽ നിന്നുള്ള പ്രവാസികളെ ആദ്യം എത്തിക്കുക. യുഎഇയിൽ നിന്ന് പ്രവാസികളെ കൊണ്ടുപോകാൻ ഷെഡ്യൂൾഡ് വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. മറ്റ് രണ്ടാം ഘട്ടത്തിലാണ് മറ്റ് രാജ്യക്കാരെ എത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം അയക്കും. കപ്പൽ മാർഗം ആളെ കൊണ്ടുവരുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. കുവൈറ്റിൽ നിന്നുള്ളവരെ എത്തിക്കാൻ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് ആദ്യ ഘട്ടത്തിൽ തന്നെ യുഎഇയിൽ നിന്ന് വിമാനം എത്തും. വിസിറ്റിംഗ് വിസയിൽ പോയവർ, ഗർഭിണികൾ, രോഗികൾ എന്നിവരെയാണ് ആദ്യം എത്തിക്കുക. പ്രാവ നാട്ടിൽ എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന് സംസ്ഥാനങ്ങോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം പ്രവാസകളെ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങൾ കേന്ദ്രസർക്കാര് വിലയിരുത്തും. നേരത്തെ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു.