മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 356 പേർക്ക് കൊവിഡ് രോഗം ബാധിച്ചു. രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ ആകെ എണ്ണം 3706 ആയി. ലോക് ഡൗണിനെ തുടർന്ന കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. സ്വകാര്യ ലാബുകളിൽ നിന്നുള്ള പരിശോധന ഫലം കൂടി വന്നതോടെയാണ് എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത്. മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 2600 കടന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ 5 പേരാണ് മരിച്ചത്. റിലയൻ സ് ആശുപത്രിയിൽ 2 മലയാളി നേഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവു വലിയ ചേരിയായ ധാരാവിൽ പുതുതായി 17 പേർക്ക് കൂടി രോഗം ബാധിച്ചു. അതേസമയം കഴിഞ്ഞ ദിവസം മുംബൈിൽ രോഗം സ്ഥിരീകരിച്ച 25 നാവികർക്ക് രോഗ ലക്ഷണങ്ങളില്ല.
ദില്ലി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോഗ്യമന്ത്രാലയവും തീരുമാനിച്ചു. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.