മാൾഡോവയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 450 ഓളം വിദ്യാർത്ഥികളെ മടക്കിക്കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ഹർജിയാണ് തള്ളിയത്. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ളവരെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ ഇടപെടില്ലെന്ന് ഇടപെട്ടില്ലെന്ന് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കാര്യങ്ങലിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ലോകം മുഴുവൻ പ്രതിസന്ധിയിലാണ്, ഈ ഘട്ടത്തിൽ വിദേശത്തുള്ളവരെ എത്തിക്കാൻ സർക്കാർ മാർഗനിർദ്ദേശം ഉണ്ടാക്കണം. ഈഘട്ടത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
Also Read
ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി എടുക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ആവശ്യമായ നിര്‍ദേശം ഇറാനിലുള്ള എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.