പാക്സ്ഥാനിൽ കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ടെന്ന സൂചനയെ തുടർന്നാണ് നടപടി. എന്നാൽ ഇത് സംബന്ധിച്ച് പാകിസ്ഥാൻ ഔദ്യോഗക അറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ ഇമ്രാൻ ക്വാറന്റൈനിലാണോ എന്നത് സംബന്ധിച്ചും സൂചനകൾ ഇല്ല. അതേ സമയം ഇമ്രാന്റെ ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപനം ഇമ്രാൻ ഇപ്പോൾ നേരിട്ടല്ല നടത്തുന്നത്.
കൊവിഡ് രോഗം സ്ഥരീകരിച്ച ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇമ്രാൻ നിരീക്ഷണത്തിൽ പോയത്. ഏപ്രിൽ 15 നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പിന്നീടാണ ഫൈസലിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇമ്രാന്റെ കൊവിഡ് പരിശോധന ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ എത്തിക്കുന്നത് ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ്.