കേന്ദ്രമന്ത്രിസഭാ യോഗം ദില്ലിയിൽ ചേരുന്നു. രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച് യോഗം തീരുമാനം എടുക്കും. കഴിഞ്ഞയാഴ്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച് മൗനം പാലിക്കുകയാണ്. സർവതല സ്പർശിയായ പാക്കേജാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നത്. രാജ്യം കനത്ത സമ്പാത്തിക മാന്ദ്യത്തെ നേരിടുകയാണെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഇവർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ ജൂലായ് മാസങ്ങളിൽ നിർണായകമെന്ന് നീതി ആയോഗ് അറിയിച്ചു. ലോക് ഡൗൺ പിൻവലിക്കുന്ന മുറക്ക് കൊവിഡ് രോഗബാധ രൂക്ഷമാകുമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്. അതേസമയം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 5000 കടന്നു. രോഗികളുടെ എണ്ണത്തിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് കേന്ദ്ര സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.